Skip to main content

Posts

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

Beyond Boundaries: A Reflection on Faith, Politics, and Freedom

മലയാളത്തിൽ വായിക്കാം Returning Home to a Changed Narrative After 44 years of living abroad (1971–2015), I returned home to Kerala to settle down. I quickly realized that a retired senior citizen looking to spend his twilight years here is received quite differently from a non-resident visiting on a short break. Unfamiliar societal norms have taken root. There appears to be an unwritten code: you must not speak favorably of the Central Government, nor should you proudly say "our country" or "our Prime Minister." Referring to Kerala or South India is fine, but praising the administration or progress in Northern states like Uttar Pradesh, Bihar, or Gujarat is practically taboo. Criticisms are welcomed; praise is not—as if acknowledging any good work merely serves political interests. Mainstream commentary often favors repeated grievances: claims about the Prime Minister’s personal life, accusations of extravagance, or political rhetoric about promised finan...

ചില മതാതീത ചിന്തകൾ

Read in English മതേതരത്വം എന്ന വാക്കിന് പുതിയ ആഖ്യാനം ചമച്ച നാട്ടിലേക്കുള്ള തിരിച്ചു വരവ് നീണ്ട 44 വർഷത്തെ (1971 - 2015) പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം ബോധ്യപ്പെട്ടു- വലുതും ചെറുതുമായ ഇടവേളകളിൽ അവധിക്ക് വരുമ്പോൾ ലഭിച്ചിരുന്ന പെരുമാറ്റമല്ല നാട്ടിലെ സമൂഹത്തിൽ നിന്നും വിശ്രമജീവിതത്തിനും സ്ഥിര താമസത്തിനും വേണ്ടി വന്ന ഒരു വയോധികന് ലഭിക്കുവാൻ പോകുന്നത്. നാട്ടിൽ ഇതുവരെ അപരിചിതമായിരുന്ന ചില പുതിയ രീതികൾ സാധാരണ രീതികൾ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യം, നമ്മുടെ പ്രധാനമന്ത്രി എന്നൊന്നും പരസ്യമായി പറയരുത്. കേരളമെന്നോ തെക്കേയിന്ത്യയെന്നോ പറയാം. ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി, ബീഹാർ, ഗുജറാത്ത്‌ മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോൾ നല്ല ഭരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വലിയ പ്രശ്നമാണ്. കുറ്റങ്ങൾ പറയാം; നല്ലതൊന്നും പറയരുത്. നല്ല കാര്യങ്ങൾ പറയുന്നത് ഭരണത്തിലിരിക്കുന്ന ബിജെപിയെ സഹായിക്കും പോലും! എന്നാൽ, കുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചു....

വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ

യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്‌. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ. പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും  നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന യാഥാർഥ്യമാ...

നാം എന്തു പഠിച്ചു?

1924 ലെ മഹാ പ്രളയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 ൽ സംഭവിച്ചതുകൊണ്ട് 99 ലെ പ്രളയം എന്ന് അറിയപ്പെടുന്നു. അതിലും വലിയ, അതിലും പ്രഹരശേഷി കൂടിയ പ്രളയമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രായമായ, അറിവും ഓർമ്മയുമുള്ള മഹാരഥന്മാർ നമ്മെ ഓർമ്മപ്പെടുത്തുന്നു. മഹാപ്രളയത്തിന് കാരണം കണ്ടുപിടിക്കുന്നതിൽ പോലും നമ്മുടെ സമൂഹത്തിൻറ്റെ പല തരത്തിലുമുള്ള വേർതിരിവ് പ്രകടമാണ്. കർദിനാൾ ആലഞ്ചേരി പിതാവിനെ അകാരണമായി ക്രൂശിക്കാൻ തുനിഞ്ഞതിൻറ്റെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ടി വി  ചർച്ചകൾ സംഘടിപ്പിക്കുന്നതിൻറ്റെയും എതിരായുള്ള ദൈവകോപമാണെന്ന് ക്രൈസ്തവരിൽ ഒരു വിഭാഗം പറയുമ്പോൾ, കുമ്പസാര രഹസ്യങ്ങൾ വെച്ച് വിലപറഞ്ഞു സ്ത്രീപീഡനം നടത്തിയ വൈദീകർക്കെതിരെ നിലപാടുകളെടുക്കുകയും അവരെ മാധ്യമ വിചാരണനടത്താൻ തുനിഞ്ഞതും ഈ ദൈവകോപത്തിനു കാരണമായെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കുമ്പസാരം തന്നെ ഒഴിവാക്കേണ്ടതാണെന്ന് വാദിച്ച ഒരു കൂട്ടം ക്രിസ്‌തുനിഷേധികൾക്കുള്ള ദൈവത്തിൻറെ ചുട്ട മറുപടിയാണിതെന്ന് മറ്റൊരു വിഭാഗവും നിലപാടെടുക്കു...

വിദേശ സഹായം അനിവാര്യമോ?

വിദേശ സഹായം അനിവാര്യമോ? കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ധനസഹായം കേന്ദ്രസർക്കാർ നിരാകരിച്ചത് വലിയ വിവാദമായിരിക്കയാണ്. കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത് ഇന്ത്യാമഹാരാജ്യം 2004 ഡിസംബർ മുതൽ ഇന്നലെ വരെ പിന്തുടർന്നിരുന്ന നയമാണ്. 2004 ഡിസംബർ 26-നു സുനാമി ദുരന്ത സമയത്ത് ഇപ്പോൾ ലഭിച്ചപോലെയുള്ള സഹായ വാഗ്ദാനങ്ങൾ പല വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുകയുണ്ടായി. ഇന്ത്യ അവയെല്ലാം വിനയപൂർവ്വം നിരസിച്ചുവെന്നു മാത്രമല്ല സുനാമിമൂലം കഷ്ടത അനുഭവിച്ച മറ്റു പല രാജ്യങ്ങളെ സഹായിക്കുകയും ചെയ്തു. 2004 നു മുൻപ് ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നു. 1991 ലെ ഉത്തർകാശി ഭൂകമ്പം, 1993 ലെ ലത്തൂർ ഭൂകമ്പം, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ജൂലൈയിലെ ബീഹാർ വെള്ളപ്പൊക്കം മുതലായ ഭീകര ദുരന്തങ്ങളിൽ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.  എന്നാൽ, 2005 ലെ കാശ്മീർ ഭൂകമ്പം, 2013 ലെ ഉത്തരാഖണ്ഡ് ഭൂകമ്പം 2014 ലെ കാശ്മീർ വെള്ളപ്പൊക്കം മുതലായ അതിഭീകര ദുരന്തം നേരിടുന്ന സമയത്ത് ഇന്ത്യ 2004 ഡിസംബറിൽ മൻമോഹൻസിംഗ് സർക്കാർ എടുത്ത തീരുമാനം പിന്തുടർന്നു എല്ലാ വിദേശസഹാ...

Home Screen and Apps

Familiarise With Your Home Screen The screen you see on the smartphone is the Home screen. You can add more screens when you have more Apps and Widgets installed. You may swipe left and right to navigate from one screen to another. Touch/Press on the Apps Container to see the installed Apps. Installed apps will appear as below. You may hold and drag an app to the Home Screen so that that app can be launched from the Home Screen whenever required. Drag the Settings App to the Home Screen. Now the Settings App is on the Home Screen as seen above. Press the Settings App to open it as given below. From Settings, select Data usage. You may see the Cellular data as Off because earlier we used WIFI while resetting the phone. Slide it to right to Switch on Cellular data. When the selector is slided to right, its color will turn to be Green, meaning that Cellular data is on. You should do this only after charging the Sim with a data pack. Now the phone is connected to internet thru Sim card dat...

Initial Settings of New Smartphone

Now let us do the initial settings of the new smartphone. Evenif you have been using the smartphone for quite some time now, we are going to set it up as a new one unless you have configured your email and Whatsapp and other Apps in that already. Remember, this exercise is for those are not using their smartphones for anything other than receiving and making calls. Sim Card Since we are going to use a data connection from our smartphones, selection of service provider is very important. We need to understand which service provider has greater coverage in the area we are living. For example, in Adoor, more coverage is for Idea. But, when I travel to Bangalore, Airtel has more coverage. When I travel to Trivandrum, Jio gives a better coverage than both Idea and Airtel. Therefore, I have three SIM Cards- one from each service provider said above. But, you may not need to have that many Sim cards. Just select one service provider who could give better coverage in the locality you stay. Wat...