Skip to main content

HDFC ERGO വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി

 


അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാണ്. നിത്യവും വലുതും ചെറുതുമായ അനേകം അപകടങ്ങൾ നടക്കുന്നു. വാഹനാപകടങ്ങൾക്ക് പുറമെ പ്രകൃതി ദുരന്തങ്ങൾ മൂലവും വന്യജീവി അക്രമണങ്ങൾ മൂലവും മനുഷ്യർക്ക്‌ ജീവഹാനിയോ ശാരീരിക പരിമിതികളോ ഉണ്ടാവുന്നു. ജീവൻ തിരിച്ചുകിട്ടിയതു കൊണ്ടുമാത്രം ബാക്കിയുള്ള ജീവിതം സന്തോഷകരമാകണമെന്നില്ല. ചിലപ്പോൾ കൈകാലുകൾ ഒടിഞ്ഞു ഓപ്പറേഷനും ഇമ്പ്ലാൻറ്റും മറ്റും ആവശ്യമായി വരുന്നു. അതിനു ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമായി വരുന്നു. ഒരു പക്ഷെ ദീർഘകാലത്തേക്ക് പരസഹായം ആവശ്യമായും വന്നേക്കാം. ഇക്കാലയളവിൽ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ട് നമ്മുടെയും സഹായിയുടെയും എല്ലാ കാര്യങ്ങൾക്കും പണം കണ്ടെത്തേണ്ടതായും ഉണ്ട്.

ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അപകട ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും തീർച്ചയായും ഉണ്ടാവേണ്ടതാണ്. ഭയപ്പെടേണ്ട! ഒരു ദിവസത്തെ ഒരു ചായയുടെയോ ഒരു സിഗരറ്റിന്റെയോ പണം കൊണ്ട് (₹10) നിങ്ങൾക്ക് അപകട ഇൻഷുറൻസ് എടുക്കാൻ കഴിയും. 

ഒരു വർഷം ₹3612 പ്രീമിയം മാത്രം അടച്ചുകൊണ്ട് HDFC ERGO ഇൻഷുറൻസ് കമ്പനിയുടെ അപകട ഇൻഷുറൻസ് പദ്ധതിയിൽ ₹10 ലക്ഷത്തിന്റെ കവറേജ് എടുക്കാം. 80 വയസ്സ് വരെ ഓരോ വർഷവും പദ്ധതി പുതുക്കാം. പുതുക്കുമ്പോൾ പ്രീമിയം തുകയിൽ വർദ്ധനവ് ഉണ്ടാവുന്നില്ല.

പ്രയോജനങ്ങൾ:

1) അപകടം മൂലം അടിയന്തര ചികിത്സ ആവശ്യമായാൽ ₹1 ലക്ഷം വരെ ലഭിക്കും.

2) അപകടം മൂലം വേണ്ടിവരുന്ന ചികിത്സക്ക് ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ദിവസങ്ങളിൽ ഒരു ദിവസം ₹3000 വെച്ച് പരമാവധി 30 ദിവസം വരെ ലഭിക്കും.

3) അപകടം മൂലം താൽക്കാലിക പൂർണ്ണ വൈകല്യം സംഭവിച്ചാൽ (ജോലി ചെയ്യാൻ സാധിക്കാതെ പൂർണ്ണ വിശ്രമം എടുക്കേണ്ട അവസ്ഥ) ആഴ്ചയിൽ ₹10,000/- വീതം പരമാവധി 104 ആഴ്ച (രണ്ട് വർഷം) വരെ ലഭിക്കും.

4) അപകടം മൂലം എല്ല് പൊട്ടിയാൽ ₹1 ലക്ഷം വരെ ലഭിക്കും.

5) അപകടം മൂലം പൊള്ളലേറ്റാൽ ₹50,000 വരെ ലഭിക്കും.

6) അപകടം മൂലം സ്ഥിരമായ വൈകല്യം (PTD+PPD) സംഭവിച്ചാൽ ₹10 ലക്ഷം ലഭിക്കും.

7) അപകടം മൂലം കോമാ സ്റ്റേജ് ആയാൽ ₹5 ലക്ഷം ലഭിക്കും.

8) പദ്ധതിയിൽ ചേർന്ന വ്യക്തിക്ക് അപകടം മൂലം മരണം സംഭവിച്ചാൽ നോമിനിക്ക് ₹10 ലക്ഷം ലഭിക്കുന്നു. ഏതെങ്കിലും കാരണവശാൽ വ്യക്തിയെ കാണാതായാലും ഒരു വർഷത്തിന് ശേഷം നോമിനിക്ക് ₹10 ലക്ഷം ലഭിക്കുന്നു

ഒരു ദിവസം ഒരു ചായയോ സിഗരറ്റോ ഒഴിവാക്കി നമ്മുടെയും ഉറ്റവരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഈ അവസ്സരം നാം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?

₹10 ലക്ഷം മുതൽ ₹1 കോടി വരെയുള്ള പരിരക്ഷ (അനുകൂല്യങ്ങൾ ആനുപാതികമായി കൂടും) തെരഞ്ഞെടുക്കാവുന്നതുകൊണ്ട് ഈ പദ്ധതി ഒരേ സമയം സാധാരണക്കാർക്കും പണക്കാർക്കും അനുയോജ്യമാണ്. ഫാമിലി ഫ്ലോട്ടർ പദ്ധതിയിൽ കുടുംബംഗങ്ങളെയെല്ലാം പരിരക്ഷയിൽ ഉൾപ്പെടുത്തിയും പദ്ധതിയിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് +917907228608 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ കൊടുത്തിരിക്കുന്ന അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ഫോം പൂരിപ്പിച്ചു അയക്കുകയോ ചെയ്യുക.

Mathews Jacob
+917907228608



Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...