Skip to main content

സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും

 ഒരുമിച്ച് വലിയ സംഖ്യ സ്റ്റോക്ക് മാർക്കറ്റിൽ/മുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഓരോ ദിവസവും/മാസവും/വർഷവും ഒരു നിശ്ചിത സംഖ്യ അടച്ചു ചേരാവുന്ന പദ്ധതിയാണ് SIP (Systematic Investment Plan). മാസം 500 രൂപ പോലും അടച്ചു ചേരാവുന്ന SIP കൾ നിലവിലുണ്ട്. അതായത് കുറഞ്ഞ വരുമാനക്കാർക്കും മാർക്കറ്റിൽ പങ്കാളികളാകാം, സമ്പാദ്യം വർദ്ധിപ്പിക്കാം.

Read This Blog in English

യുവതീ യുവാക്കളിൽ സമ്പാദ്യശീലം ഉളവാക്കുന്നതിനും അവരെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുന്നതിനും SIP ഒരു അനിവാര്യമായ ഉപാധിയാണ്. ജോലി ചെയ്തു തുടങ്ങുന്ന ആദ്യ മാസം തന്നെ ഒരു SIP യിൽ ചേരണം. പിന്നീട് വരുമാനം വർധിക്കുമ്പോൾ അടയ്ക്കുന്ന തുക കൂട്ടുകയോ മറ്റൊരു SIP യിൽ ചേരുകയോ ചെയ്യാം. എത്രയും നേരത്തേ സമ്പാദ്യം തുടങ്ങുന്നോ അത്രയും കൂടുതലായി അവരുടെ നിക്ഷേപം വർധിക്കും.

ബാംഗ്ലൂർ നഗരത്തിൽ IT സെക്ടറിൽ നല്ല ശമ്പളത്തിനു (2010-14 കാലഘട്ടത്തിൽ മാസം മൂന്നു ലക്ഷം രൂപ വരെ) ജോലിയിൽ കയറിയ പല യുവാക്കളേയും എനിക്കറിയാം. അവരിൽ പലരും ഉപഭോഗസംസ്കാരത്തിന്റെ മോഹവലയത്തിൽ അകപ്പെട്ടു തുടക്കത്തിൽ തന്നെ Audi കാറും മറ്റു സുഖസൗകര്യങ്ങളും സജ്ജീകരിച്ചു ലാവിഷായി ജീവിച്ചു. സമ്പാദ്യത്തിനു ഒരു പ്രാധാന്യവും കൊടുത്തില്ല. 2020 ൽ കോവിഡ് വന്നപ്പോൾ മാത്രമാണ് ഇവർക്ക്‌ തങ്ങൾക്ക്‌ പറ്റിയ അമളി ബോധ്യപ്പെട്ടത്. അപ്പോഴേക്കും വൈകിപ്പോയി.

പണം സമ്പാദിക്കണമെങ്കിൽ ഉടനടി സംതൃപ്തി നൽകുന്ന പലതും വേണ്ടായെന്ന്  വെക്കേണ്ടിവരും. ഇതിനുള്ള  ഇച്ഛാശക്തി കുട്ടികളിൽ ചെറുപ്പം മുതലേ വളർത്തണം. നല്ല ശമ്പളത്തിൽ ജോലി ലഭിക്കുമ്പോൾ ആദ്യം തന്നെ Audi അല്ലെങ്കിൽ Mercedes വാങ്ങി അഞ്ചോ പത്തോ വർഷം ശമ്പളത്തിന്റെ മൃഗീയ ഭാഗം അതിന്റെ EMI അടയ്ക്കാൻ ഉപയോഗിക്കുന്നതിനു പകരം, മൂന്നോ നാലോ മാസത്തെ ശമ്പളം കൊണ്ട് ലോണില്ലാതെ ഒരു മാരുതി ആൾട്ടോ കാർ വാങ്ങി EMI അടയ്ക്കാൻ വേണ്ടി വരുമായിരുന്ന തുക മുച്വൽ ഫണ്ട്‌/SIP യിൽ നിക്ഷേപിച്ചാൽ ആ വ്യക്തിക്ക് പത്തു വർഷം കഴിയുമ്പോൾ അപ്പോഴത്തെ വിലയ്ക്ക് ഒരു Audi/Mercedes കാറും ഒരു ഫ്ലാറ്റും വാങ്ങുവാനുള്ള പണമായി ആ നിക്ഷേപം വർധിക്കും എന്നാണ് സമ്പാദ്യശീലമുള്ള അനുഭവസ്ഥർ പറയുന്നത്. പക്ഷെ, മാരുതി ആൾട്ടോ മതി എന്ന് തീരുമാനിക്കുമ്പോൾ പലരും കളിയാക്കിയെന്ന് വരും. മറ്റുള്ളവർ ലക്ഷ്വറി കാറുകളിൽ ചെത്തി നടക്കുമ്പോൾ അപകർഷതാബോധം തോന്നിയെന്നിരിക്കും. അതൊക്കെ അതിജീവിക്കാനുള്ള ഇച്ഛാശക്തി യുവാക്കൾ ആർജ്ജിക്കേണ്ടിയിരിക്കുന്നു. എന്നാലേ സമ്പാദ്യശീലം വളർത്താൻ സാധിക്കൂ.

ഈ കരുതൽ കാർ വാങ്ങുമ്പോൾ മാത്രം പോരാ. എന്തു വാങ്ങുമ്പോഴും അതിന്റെ ഉപയോഗവും വിലയും ആനുപാതികമായി ന്യായീകരിക്കപ്പെടുന്നുണ്ടോയെന്ന് ചിന്തിക്കുക. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കാരണം രണ്ടു വർഷത്തിൽ കൂടുതൽ ഒരു മൊബൈൽ  ഫോൺ ഉപയോഗിക്കാൻ കഴിയില്ലായെന്ന അവസ്ഥയാണ് നിലവിൽ. മൊബൈൽ വാങ്ങാൻ കടയിൽ കയറിയാൽ ആദ്യം 98,765 രൂപയുടേതായിരിക്കും സെയിൽസ്മാൻ കാണിക്കുക. ഇത് സാറിന്റെ ക്ലാസ്സിലുള്ള ആളുകൾക്ക്‌ വേണ്ടി പ്രത്യേകം നിർമ്മിച്ചതാണെന്നും തട്ടിവിടും. ദുർബലഹൃദയർ അപ്പോൾ തന്നെ വീഴും. മൊബൈലും വാങ്ങി നെഞ്ചും വിരിച്ചു നടക്കും. സത്യത്തിൽ ആ സന്തോഷവും അഭിമാനവുമൊക്കെ കൂടി വന്നാൽ രണ്ടു ദിവസം മാത്രമേ നിലനിൽക്കൂ. ഒരു ലക്ഷം രൂപാ കൊടുത്തു വാങ്ങിയ ആ ഫോൺ കൊണ്ട് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും, ഒരു പക്ഷെ അതിൽ കൂടുതലും, 15000 – 17000 രൂപാ വിലയിൽ വാങ്ങുന്ന സാംസങ്/എൽജി ഫോൺ കൊണ്ട് സാധിക്കും. 80,000 രൂപാ മിച്ചം പിടിക്കാം.

ജോലി ചെയ്തു തുടങ്ങുന്ന യുവാക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു Term ഇൻഷുറൻസും മാതാപിതാക്കളെയുംകൂടി ഉൾപ്പെടുത്തിയുള്ള ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസും തുടക്കത്തിൽ തന്നെ എടുക്കണമെന്നുള്ളത്. മനുഷ്യജീവിതത്തിൽ അനിശ്ചിതത്വങ്ങൾ സാധാരണമാണ്. അന്തരാളഘട്ടങ്ങൾ നേരിടാൻ ഇൻഷുറൻസ് പോളിസികളുടെ സുരക്ഷ അത്യന്താപേക്ഷിതമാണ്. അല്ലായെങ്കിൽ സമ്പാദ്യമെല്ലാം ഒറ്റയടിക്ക് ആവിയായിപോകുന്നത് കണ്ടുനിൽക്കേണ്ടി വരും.

നേരത്തെ മുച്വൽ ഫണ്ടിലോ SIP യിലോ ചേരാൻ കഴിയാത്തവർ ദുഖിക്കേണ്ട കാര്യമില്ല. 50 കഴിഞ്ഞവർക്കും 60 കഴിഞ്ഞവർക്കും ഒക്കെ ചേരാം. ഞാൻ ജീവിതത്തിലെ ആദ്യ SIP യിൽ ചേരുന്നത് 70 വയസ്സിലാണ്. ജോലി ചെയ്യുന്ന സമയത്ത് മുച്വൽ ഫണ്ടും SIP യും ഒന്നും അത്ര പ്രചാരത്തിൽ ഇല്ലായിരുന്നു. It’s never too late എന്ന ആപ്തവാക്യം SIP ക്കും പഴയ കാലത്തെ റെക്കറിങ് ഡെപ്പോസിറ്റിന്റെയും ചിട്ടിയുടെയും ഒക്കെ സ്ഥാനത്ത് SIP യെ കാണാം. റെക്കറിങ് ഡെപ്പോസിറ്റിന്റെ പലിശ വളരെ തുച്ഛമായിരുന്നു. ചിട്ടിയിലും ഒരു തരത്തിലുമുള്ള നിക്ഷേപ വർധന ഉണ്ടായിരുന്നില്ല. എന്നാൽ ദീർഘകാലത്തേക്കുള്ള SIP യിൽ നിക്ഷേപത്തിന്റെ വർധന താരതമ്യേന വളരെ കൂടുതലാണ്.

പഴയ കാലത്തെ റെക്കറിങ് ഡെപ്പോസിറ്റിന്റെയും ചിട്ടിയുടെയും ഒക്കെ സ്ഥാനത്ത് SIP യെ കാണാം. റെക്കറിങ് ഡെപ്പോസിറ്റിന്റെ പലിശ വളരെ തുച്ഛമായിരുന്നു. ചിട്ടിയിലും ഒരു തരത്തിലുമുള്ള നിക്ഷേപ വർധന ഉണ്ടായിരുന്നില്ല. എന്നാൽ ദീർഘകാലത്തേക്കുള്ള SIP യിൽ നിക്ഷേപത്തിന്റെ വർധന താരതമ്യേന വളരെ കൂടുതലാണ്.

ഈ വിഷയുവുമായി ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ

മ്യൂച്വൽ ഫണ്ട് – നമ്മുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള വഴി
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)
അസറ്റ്പ്ലസ് ഉപഭോക്താവാകൂ; മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കൂ

Start Investing Today

Discover the potential of mutual funds with our expert guidance and secure financial future.


Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...