Skip to main content

കോഴിക്കോട് വിമാനാപകടം

 2020 ആഗസ്റ്റ് 7 ന് വൈകിട്ട് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ നടന്ന വിമാനാപകടത്തിൻറ്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഇങ്ങിനെയുള്ള അപകടങ്ങൾക്കു ശേഷം നടക്കുന്ന അന്വേഷണങ്ങളെപ്പോലെ ഏതാനും ദിവസങ്ങൾക്കു/മാസങ്ങൾക്കു ശേഷം വരുന്ന അന്വേഷണറിപ്പോർട്ടിൽ നിന്നും എന്തായിരുന്നു അപകടകാരണമെന്ന് നമുക്ക് അറിയുവാൻ കഴിയും. കേരളത്തിലെ ഒരു എയർപോർട്ടിൽ നടന്ന അപകടമായതുകൊണ്ടു നമ്മുടെ വാർത്താ മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി വരികയും കുറേ ദിവസങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തേക്കാം.



കഴിഞ്ഞ രണ്ടു ദിവസവും പല ടി.വി ചാനലുകളിലും ഈ അപകടം സംബന്ധിച്ചുള്ള ചർച്ചകൾ കാണുവാനിടയായി. അതിൽ പല വിദഗ്ദന്മാരും ആവർത്തിച്ചു പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ടല്ല അപകടമുണ്ടായതെന്നാണ്. അതിൻറ്റെ കൂടെ അവർ ഒരു കാര്യംകൂടി കൂട്ടിച്ചേർക്കുന്നു ; ലോകത്തിൻറ്റെ പല ഭാഗത്തും ടേബിൾ ടോപ്പ് റൺവേകളുണ്ട്, ഇന്ത്യയിൽത്തന്നെ ആറെണ്ണമുണ്ട്, അവിടെയെങ്ങും അപകടങ്ങൾ ഉണ്ടാവുന്നില്ലല്ലോ!

അപകടകാരണം ടേബിൾ ടോപ്പ് റൺവേ ആയിരുന്നുവെന്നതല്ല മറിച്ചു മറ്റുപലതുമായിരുന്നു എന്ന് നാം അന്വേഷണ മികവിലൂടെ കണ്ടെത്തുകയും ചെയ്തേക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ടേബിൾ ടോപ്പ് റൺവെ അല്ലായിരുന്നുവെങ്കിൽ, അഥവാ, റൺവേയും RESA യും കഴിഞ്ഞിട്ട് ഒരു നൂറോ ഇരുന്നൂറോ മീറ്റർ കൂടി നിരപ്പായ സ്ഥലം ആയിരുന്നുവെങ്കിൽ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ള കാരണങ്ങളാൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം ഗർത്തത്തിലേക്ക് വീണ് ആ വീഴ്ച്ചയുടെ ആഘാതത്തിൽ രണ്ടായി മുറിഞ്ഞു ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന ഒരു അപകടമായി ഇത് മാറുമായിരുന്നോ. നിരപ്പായ സ്ഥലത്തുള്ള റൺവേകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ കരിപ്പൂരിൽ നടന്നതും 2010 ൽ മംഗലാപുരത്തു നടന്നതും ചെറിയ അപകടങ്ങളായി അധികമാരും അറിയാതെ വലിയ വാർത്തയായി മാറാതെ പോയേനെ എന്നതല്ലേ സത്യം.

ലോകത്തിൻറ്റെ പല ഭാഗത്തുമുള്ള ടേബിൾ ടോപ്പ് റൺവേകൾ ഒരു പക്ഷെ ആ ഭൂപ്രദേശത്തിൻറ്റെ പ്രത്യേകതകൾ അനുസരിച്ചു അനിവാര്യമായിരിക്കും. പക്ഷെ, കേരളത്തിൻറ്റെയോ കോഴിക്കോടിൻറ്റെയോ മലപ്പുറത്തിൻറ്റെയോ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ രണ്ടു മലകൾക്കിടയിലുള്ള സ്ഥലം മണ്ണിട്ടുയർത്തിയെടുക്കുന്ന സ്ഥലം മാത്രമേ എയർപോർട്ടിന് അനുയോജ്യമായി കണ്ടുള്ളോ എന്നതാണ് എൻറ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചോദ്യം. ചിലപ്പോൾ ഉടനെയെങ്ങും അടുത്ത അപകടം ഉണ്ടാവില്ല; ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു. പക്ഷെ, എപ്പോഴും ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാവും എന്നത് അന്ധമായ വിശ്വാസമല്ലേ. എത്ര വർഷങ്ങൾക്കിടയിലായാലും ഒരു ജീവനെങ്കിലും പൊലിയുകയാണെങ്കിൽ നമുക്ക് കുറ്റബോധം ഉണ്ടാവേണ്ടതല്ലേ! ഇപ്പോഴത്തെ എയർപോർട്ടിൽ നിന്നും അൽപ്പം ദൂരെയായാലും സമതലത്തിൽ എല്ലാ സുരക്ഷാസംവിധാനങ്ങളോടും കൂടി രണ്ടാമതൊരു റൺവെ കരിപ്പൂർ എയർപോർട്ടിന് ആവശ്യമായി വരും. ഇപ്പോഴുള്ള ടേബിൾ ടോപ്പ് റൺവേയുടെ ഉപയോഗം ചെറിയ വിമാനങ്ങൾക്കും പരിശീലന പറക്കലിനുമൊക്കെയായി പരിമിതപ്പെടുത്തേണ്ടിയും വരും.

Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...