Skip to main content

Posts

ജടായു പ്രതിമ

  ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവ...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

  കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുക...

ഈ സമരം പരാജയപ്പെടണം

ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു. സ്വാഭാവികമായും ഈ സ്ഥിതി കുറേദിവസം കൂടി തുടരാനാണ് സാധ്യത. വൃദ്ധരും വയോധികരുമൊക്കെ സമരം ചെയ്യുന്നവരുടെയിടയിൽ ധാരാളമായി ഉള്ളതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ശൈലിയിൽ സമരത്തെ ഉരുക്കുമുഷ്ടികൾകൊണ്ട് അടിച്ചൊതുക്കാൻ നരേന്ദ്രമോദി സർക്കാർ തുനിയുമെന്നു തോന്നുന്നില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ അങ്ങിനെ നേരിടേണ്ട ആവശ്യവുമില്ല. തീവ്രവാദികളുടെ കടന്നുകയറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാ...

പഞ്ചാബി കർഷകസമരം; ഇരട്ടത്താപ്പിൻറ്റെ രാഷ്ട്രീയം

  പഞ്ചാബ് - ഹരിയാന കർഷകരു 2008 ലെ സമരം 2008 ഏപ്രിൽ 2 ന് നടന്ന സംഭവമാണ്. ആയിരക്കണക്കിനു കർഷകർ പഞ്ചാബിൽ നിന്നും ഹര്യാനയിൽ നിന്നും ചണ്ഡീഗഡിൽ ഒത്തുകൂടി മൻമോഹൻസിംഗ് സർക്കാരിനെതിരെ പ്രതിഷേധിച്ചു. ഭാരതീയ കിസ്സാൻ യൂണിയൻ പോലുള്ള പ്രമുഖ കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണ്ഡിയിൽ ലഭിക്കുന്നതിലും കൂടുതൽ വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ കോർപറേറ്റുകൾ തയ്യാറായിട്ടും സർക്കാർ അനുവദിക്കുന്നില്ലായെന്നായിരുന്നു അവരുടെ പ്രധാന പരാതി. സർക്കാർ കണ്ട ഭാവം നടിച്ചില്ല. കർഷകരല്ലേ അവർ ഒരു ദിവസം സമരം ചെയ്തിട്ടു പോകുമെന്നുള്ള കണക്കുകൂട്ടൽ സർക്കാരിനുണ്ടായിരുന്നു. മറ്റു നിവർത്തിയില്ലാതെ കർഷകർ അവരുടെ ഉൽപ്പന്നം കുറഞ്ഞവിലയ്ക്ക് മണ്ഡിയിൽത്തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. കർഷകർ കുറഞ്ഞ വിലയ്ക്ക് മണ്ഡിയിൽ കൊടുക്കുന്ന ഉൽപ്പന്നങ്ങൾ റിലയൻസ് പോലെയുള്ള കോർപറേറ്റുകൾ ഉയർന്നവിലയ്ക്ക് മണ്ഡിയിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോൾ ആർക്കാണ് ലാഭം? മണ്ഡിയിലെ ഏജൻറ്റ് എന്നറിയപ്പെടുന്ന ഇടനിലക്കാർക്ക് കോടിക്കണക്കിനു രൂപയുടെ കമ്മീഷൻ ഈ വർഷങ്ങളിൽ ലഭിച്ചു. അവർ തടിച്ചു കൊഴുത്തു. കൊട്ടാരസദൃശമായ വീടുകൾ പണിതു. നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ന...

ദില്ലിയിൽ നടക്കുന്ന കർഷക സമരാഭാസം

  ദില്ലിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരങ്ങളുടെ ദൃശ്യങ്ങൾ ടിവി യിൽ കാണുമ്പോൾ 1980 കളുടെ ആദ്യ പകുതിയിൽ നടന്ന ഖാലിസ്ഥാൻ പ്രക്ഷോഭം ഓർമ്മയിൽ ഓടിയെത്തുന്നു. ഈ ദൃശ്യങ്ങളിലെല്ലാം കൂടുതലും സർദാർജിമാരെയാണ് കാണാൻ സാധിക്കുന്നത്. 1980 ൽ ആരംഭിച്ച ഖാലിസ്ഥാൻ പ്രക്ഷോഭത്തിൻറ്റെയും മുൻനിരയിൽ തലപ്പാവണിഞ്ഞ സർദാർജിമാരായിരുന്നു. 1984 ജൂൺ ആദ്യവാരം അമൃതസാർ ഗോൾഡൻ ടെമ്പിളിൽ നടന്ന ബ്ലൂ സ്റ്റാർ ഓപ്പറേഷൻ സമയത്ത് ഗോൾഡൻ ടെംപിളിൽനിന്നും ഒരു 5 km ദൂരെ ഞാനും ഉണ്ടായിരുന്നു. ഞങ്ങളുടെ എയർഫോഴ്സ് ക്യാമ്പിലെ കെട്ടിടത്തിൻറ്റെ ടെറസ്സിൽ നിന്നും അന്നത്തെ ഫയർ വർക്സ് കുറെയൊക്കെ വ്യക്തമായി കാണുവാനും കേൾക്കുവാനും കഴിഞ്ഞു. രാഷ്ട്രീയപ്പാർട്ടി ഭേദമന്യേ സിക്കുകാർ ആരും ഖാലിസ്ഥാൻ വാദത്തെ എതിർത്തിരുന്നില്ല. ഞാൻ പരിചയപ്പെട്ടിട്ടുള്ള എല്ലാ സർദാർജിമാരും ഖലിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു. ഭയം തന്നെയാകും അവരെ നിയന്ത്രിച്ച വികാരം. അന്ന് പ്രസിഡണ്ട് ആയിരുന്ന സെയിൽ സിങ്ങിനു പോലും പിന്നീട് ഗോൾഡൻ ടെമ്പിളിൻറ്റെ പ്രവേശന കവാടത്തിൽ ഭക്തരുടെ പാദരക്ഷകൾ തുടച്ചുവൃത്തിയാക്കാനുള്ള ശിക്ഷ നേരിടേണ്ടി വന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രസർക്കാരും ഒരു പ്രത്യേക ...

Household Waste Management

We usually blame our local self-government bodies for the garbage getting piled up at roadsides and public place. Of course, it’s the prime responsibility of the local self-government bodies to devise a system to collect garbage and process systematically and to implement and monitor the system. And, most of them don’t do much on this matter. However, in my opinion, more than the LSG bodies, each one of us is to be blamed for the current situation. We have made it so complicated that no LSG body could resolve the issues in any way. The Present Scenario I am inclined to avoid two roads of my neighbourhood as a point on each of these roads is used as garbage dumping area. Though these two roads are shorter distance roads to town I normally take another protracted route which is about 200 meters longer. It’s because I don’t want to see the pathetic situation of the place I have been around since my childhood. Since the width of these roads is 6 meters, some of the garbage bags deposited a...

ഫെമിനിസ്റ്റ് ആക്രമണം ന്യായമോ

ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ട്‌ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും കൂടി ഡോ. വിജയ് പി. നായരെ അദ്ദേഹത്തിൻറ്റെ താമസസ്ഥലത്തു കയറി തല്ലിയത് കണ്ടപ്പോൾ മനസ്സ് വല്ലാതെ പ്രക്ഷുബ്ദമായി. വീട്ടിൽ കയറി ആർക്കും ആരെയും തല്ലാം എന്ന സ്ഥിതി അനുവദിച്ചുകൊടുത്താൽ ഈ നാട്ടിൽ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചുപോയി. കുറേ നിമിഷത്തേക്കെങ്കിലും വലിയ അനീതിക്കും അധിക്ഷേപത്തിനും പാത്രമായ ഡോക്ടറോട് വലിയ സഹതാപം തോന്നി. ഇതിനെതിരെ പ്രതികരിക്കണം, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നിയത് അപ്പോഴാണ്. കുറേ നാളുകളായി ഫേസ്ബുക്കിൽ പോസ്റ്റുന്നത് കുറച്ചിരിക്കുകയായിരുന്നെങ്കിലും ഇത് പ്രതികരിക്കേണ്ട സന്ദർഭമാണെന്നുള്ളതായിരുന്നു അപ്പോഴത്തെ ചിന്ത. എന്തായാലും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നതിനു മുൻപ് അയാളുടെ വീഡിയോ ഒന്നു കാണണമെന്ന് തോന്നി. നിർദോഷിയായ അദ്ദേഹത്തെ പിന്താങ്ങാനും ന്യായീകരിക്കാനുമുളള എന്തെങ്കിലും അദ്ദേഹത്തിൻറ്റെ തന്നെ വിഡിയോയിൽ നിന്നും കിട്ടിയാൽ നമ്മുടെ ജോലി എളുപ്പമാവുമല്ലോയെന്നും കരുതി. അങ്ങിനെയാണ് ഡോക്ടറുടെ വീഡിയോ യൂട്യൂബിൽ തപ്പാൻ തുടങ്ങിയത്. അപ്പോളാണ് “ഫെമിനിസ്റ്റുകൾ എന്തുകൊ...